ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവര്; മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ദേവസ്വം ബോർഡിന് കത്ത്
തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല–മകരവിളക്ക് സീസണിൽ ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. അനാരോഗ്യം മൂലം തന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും കത്തിൽ ഉന്നയിച്ചിട്ടുണ്ട്.
വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തിൽ തന്ത്രിയെന്ന നിലയിൽ കണ്ഠര് രാജീവർ പങ്കെടുക്കുന്ന കാര്യത്തിലും ദേവസ്വം ബോർഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ശബരിമലയിലെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിൽ നിന്നുള്ള കണ്ഠര് മോഹനരും കണ്ഠര് രാജീവരുമാണ് ഇതുവരെ തന്ത്രി സ്ഥാനം വഹിച്ചിരുന്നത്. നേരത്തെ കണ്ഠര് മോഹനർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മകൻ കണ്ഠര് മഹേഷ് മോഹനർക്ക് ചുമതല കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ഠര് രാജീവരും തന്ത്രിസ്ഥാനം മകൻ ബ്രഹ്മദത്തന് കൈമാറാൻ അനുമതി തേടി ദേവസ്വം ബോർഡിനെ സമീപിച്ചിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.