ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: സിപിഎം കാലത്തെ ഭരണസമിതിയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും പ്രതികള്
ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അന്നത്തെ ഭരണസമിതിയും പ്രതിപ്പട്ടികയിൽ. 2025-ൽ നടന്ന വിവാദമായ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. കടുത്ത വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ശബരിമല തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണൻ പോറ്റി, പ്രമുഖ സ്വർണവ്യാപാരിയായ പങ്കജ് ഭണ്ഡാരി എന്നിവരെയും പ്രത്യേക അന്വേഷണ സംഘം (SIT) പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2019-ൽ ആരംഭിച്ച ആസൂത്രിതമായ വലിയൊരു ക്രിമിനൽ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സി.പി.എം ഭരണകാലത്തെ ഒരു ദേവസ്വം ബോർഡ് അംഗം കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതോടെ സംഭവം വൻ രാഷ്ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ പ്രമുഖർക്കെതിരെ വരുംദിവസങ്ങളിൽ അന്വേഷണമുണ്ടാകുമെന്നാണ് സൂചന. മഹേഷ് മോഹനര് അടക്കമുള്ള മറ്റ് പ്രധാന വ്യക്തികളുടെ പങ്കിനെക്കുറിച്ചും എസ്.ഐ.ടി വിശദമായ പരിശോധന നടത്തിവരികയാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.