ഇഷാൻ–തിലക് ഷോ! സിംബാവെയെ തകർത്ത് ഇന്ത്യയ്ക്ക് തകർപ്പൻ പരമ്പര വിജയം
Jaihind TV News Report
Jaihind TV Web Desk
July 25, 2026
1 min read
ഹരാരെ: ഇഷാൻ കിഷന്റെയും തിലക് വർമയുടെയും തകർപ്പൻ ബാറ്റിങ്ങിനും ബൗളർമാരുടെ മിന്നും പ്രകടനത്തിനും കരുത്തിൽ രണ്ടാം ടി20യിൽ സിംബാവെയെ 90 റൺസിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാവെയെ 17.5 ഓവറിൽ 129 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തിയ ഇന്ത്യ പരമ്പരയും ഉറപ്പിച്ചു. ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാണിത്.
220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാവെയെക്ക് ബ്രയാൻ ബെനറ്റിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് പ്രതീക്ഷ നൽകിയത്. വെറും 19 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 32 റൺസ് നേടിയ ബെനറ്റ് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും, മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ആതിഥേയർക്ക് തിരിച്ചുവരാനായില്ല.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിൽ തിളങ്ങി. യഷ് ഠാക്കൂറും പ്രാൻസ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് നേടിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും ഇഷാൻ കിഷന്റെയും തിലക് വർമയുടെയും മികവുറ്റ ബാറ്റിങ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചു.
44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 81 റൺസാണ് ഇഷാൻ കിഷൻ നേടിയത്. തിലക് വർമ 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 60 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ 200 കടക്കാൻ നിർണായകമായത്.
തുടക്കത്തിൽ തിരിച്ചടി, പിന്നീട് ശക്തമായ തിരിച്ചുവരവ്
ഇന്ത്യയുടെ ഇന്നിങ്‌സിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 10 റൺസിൽ ഓപ്പണർ അഭിഷേക് ശർമ (8) പുറത്തായി. പിന്നാലെ മികച്ച ഫോമിലായിരുന്ന വൈഭവ് സൂര്യവംശിയും 20 റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 20 പന്തിൽ 25 റൺസെടുത്ത ശ്രേയസ് പുറത്തായെങ്കിലും, പിന്നീട് തിലക് വർമയുമായി ചേർന്ന ഇഷാൻ വീണ്ടും ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇഷാൻ 81 റൺസിൽ പുറത്തായി. റിങ്കു സിങ് എട്ട് പന്തിൽ 12 റൺസും, ശിവം ദുബെ മൂന്ന് പന്തിൽ പുറത്താകാതെ ആറ് റൺസും നേടി.
സിംബാവെയെക്കായി ബ്ലെസിങ്, റിച്ചാർഡ്, ന്യൂമാൻ, ബ്രയാൻ ബെനറ്റ്, ബ്രാഡ് ഇവാൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് പ്രകടനത്തിന് മുന്നിൽ ആതിഥേയ ബൗളിങ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാവെയെക്ക് ബ്രയാൻ ബെനറ്റിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് പ്രതീക്ഷ നൽകിയത്. വെറും 19 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 32 റൺസ് നേടിയ ബെനറ്റ് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും, മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ആതിഥേയർക്ക് തിരിച്ചുവരാനായില്ല.
ഇന്ത്യയ്ക്കായി അഭിഷേക് ശർമ മൂന്ന് വിക്കറ്റുമായി ബൗളിങ്ങിൽ തിളങ്ങി. യഷ് ഠാക്കൂറും പ്രാൻസ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയ്, ശിവം ദുബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് നേടിയത്. തുടക്കത്തിൽ രണ്ട് വിക്കറ്റ് വേഗത്തിൽ നഷ്ടമായെങ്കിലും ഇഷാൻ കിഷന്റെയും തിലക് വർമയുടെയും മികവുറ്റ ബാറ്റിങ് ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചു.
44 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 81 റൺസാണ് ഇഷാൻ കിഷൻ നേടിയത്. തിലക് വർമ 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 60 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 94 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ 200 കടക്കാൻ നിർണായകമായത്.
തുടക്കത്തിൽ തിരിച്ചടി, പിന്നീട് ശക്തമായ തിരിച്ചുവരവ്
ഇന്ത്യയുടെ ഇന്നിങ്‌സിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 10 റൺസിൽ ഓപ്പണർ അഭിഷേക് ശർമ (8) പുറത്തായി. പിന്നാലെ മികച്ച ഫോമിലായിരുന്ന വൈഭവ് സൂര്യവംശിയും 20 റൺസെടുത്ത് മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 20 പന്തിൽ 25 റൺസെടുത്ത ശ്രേയസ് പുറത്തായെങ്കിലും, പിന്നീട് തിലക് വർമയുമായി ചേർന്ന ഇഷാൻ വീണ്ടും ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി.
സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇഷാൻ 81 റൺസിൽ പുറത്തായി. റിങ്കു സിങ് എട്ട് പന്തിൽ 12 റൺസും, ശിവം ദുബെ മൂന്ന് പന്തിൽ പുറത്താകാതെ ആറ് റൺസും നേടി.
സിംബാവെയെക്കായി ബ്ലെസിങ്, റിച്ചാർഡ്, ന്യൂമാൻ, ബ്രയാൻ ബെനറ്റ്, ബ്രാഡ് ഇവാൻസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എന്നാൽ ഇന്ത്യയുടെ ശക്തമായ ബാറ്റിങ് പ്രകടനത്തിന് മുന്നിൽ ആതിഥേയ ബൗളിങ് നിരയ്ക്ക് പിടിച്ചുനിൽക്കാനായില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10