സ്വത്തുവിവരം മറച്ചുവെച്ചു: നേമം എം.എല്‍.എ രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് യു.ഡി.എഫ്; കെ.എസ് ശബരീനാഥന്‍ ഹൈക്കോടതിയില്‍്
നേമം എം.എൽ.എ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ ഹൈക്കോടതിയെ സമീപിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ബംഗളൂരുവിലുള്ള 200 കോടി രൂപയുടെ ആസ്തിവിവരങ്ങളും മൂന്നിടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരങ്ങളും സത്യവാങ്മൂലത്തിൽ മനപൂർവ്വം ഉൾപ്പെടുത്താതിരുന്നത് ചട്ടലംഘനമാണെന്നും, അതിനാൽ അദ്ദേഹത്തെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
നാമനിർദ്ദേശ പത്രികാ സമർപ്പണ സമയത്ത് തന്നെ ഈ ചട്ടലംഘനം വരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് ശബരീനാഥൻ ഹർജിയിൽ വ്യക്തമാക്കി. എന്നാൽ, വിഷയത്തിൽ തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് അന്ന് വരണാധികാരി തനിക്ക് നിർദേശം നൽകിയതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താൻ ഇത്തരം ക്രമക്കേടുകൾക്കെതിരെ നിയമനടപടി അനിവാര്യമാണെന്നാണ് യു.ഡി.എഫിന്റെ നിലപാട്.
വി. മുരളീധരന്റെ വിജയത്തെ ചോദ്യം ചെയ്ത് കടകംപള്ളി
അതേസമയം, കഴക്കൂട്ടം മണ്ഡലത്തിലെ വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും വ്യാജ ആരോപണങ്ങളും ഉന്നയിച്ചാണ് വി. മുരളീധരൻ വിജയിച്ചതെന്നാണ് കടകംപള്ളിയുടെ ഹർജിയിലെ പ്രധാന ആരോപണം. പ്രാരംഭ ഘട്ടത്തിൽ, സമർപ്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പ് ഹർജികൾ നിയമപരമായി നിലനിൽക്കുമോ എന്ന കാര്യമാണ് ഹൈക്കോടതി ആദ്യം പരിശോധിക്കുക.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.