Logo
Sun, Jun 14, 2026 • 02:54 PM
LIVE TV
Watch

No business videos available

No Middle East videos available

'അയാള്‍ സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി, മറുപടി പറയേണ്ട കാര്യമില്ല': പത്മകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി മുഖംരക്ഷിക്കാന്‍ പിണറായിയും ഗോവിന്ദനും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 14, 2026
1 min read
SHARE:
SAVE: Login to save

'അയാള്‍ സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി, മറുപടി പറയേണ്ട കാര്യമില്ല': പത്മകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തള്ളി മുഖംരക്ഷിക്കാന്‍ പിണറായിയും ഗോവിന്ദനും

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ സി.പി.എം നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. തങ്ങളെ ബോധപൂർവ്വം സന്നിധാനത്തുനിന്ന് മാറ്റിനിർത്തി, ഭരണ-പാർട്ടി നേതൃത്വത്തിലെ ഉന്നതൻ ചരടുവലിച്ച് യുവതികളെ പ്രവേശിപ്പിച്ചു എന്ന പത്മകുമാറിന്റെ ആരോപണം പിണറായി വിജയനും എം.വി. ഗോവിന്ദനും വളരെ പെട്ടെന്നാണ് തള്ളിക്കളഞ്ഞത്. ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിന് പകരം, പത്മകുമാറിന്റെ വായടപ്പിക്കാനും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ തകർക്കാനുമുള്ള പാർട്ടിയുടെ പതിവ് തന്ത്രമാണ് ഇവിടെയും കണ്ടത്.

 പത്മകുമാർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ യാതൊരു അന്വേഷണത്തിനും തയ്യാറാവാതെയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞത്. പത്മകുമാറിനെ ആരും മാറ്റിനിർത്തിയിട്ടില്ലെന്നും, അദ്ദേഹം പറയുന്നത് സത്യമല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ശ്രമിച്ചത്. ആത്മകഥയെക്കുറിച്ചുള്ള ചോദ്യത്തിന്, "എഴുതട്ടെ, അതിലൊന്നും ഒരു തടസ്സവുമില്ല" എന്ന് ലളിതമായി പറഞ്ഞ് വിഷയത്തെ നിസ്സാരവൽക്കരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും, പാർട്ടിയുടെ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്തുവരുമോ എന്ന ഭയം അദ്ദേഹത്തിന്റെ പ്രതികരണത്തിൽ പ്രകടമായിരുന്നു.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം ആരോപണത്തിന്റെ ഗൗരവത്തെ അഡ്രസ്സ് ചെയ്യാൻ പോലുമുള്ളതല്ലായിരുന്നു. പത്മകുമാറിനെ ഒരു നേതാവായി കാണുന്നതിന് പകരം, സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയെന്ന് മുദ്രകുത്തി അദ്ദേഹത്തിന്റെ വാദങ്ങളെ അപ്രസക്തമാക്കാനാണ് ഗോവിന്ദൻ ശ്രമിച്ചത്. മറുപടി പറയാനില്ലെന്നും, കൂടുതൽ ചോദിക്കണമെങ്കിൽ പത്മകുമാറിനോട് തന്നെ ചോദിക്കണമെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. സി.പി.എമ്മിന്റെ കയ്യിലുള്ള ഏറ്റവും വലിയ ആയുധമായ വ്യക്തിഹത്യയിലൂടെ പത്മകുമാറിന്റെ വെളിപ്പെടുത്തലിനെ ഇല്ലാതാക്കാനാണ് ഗോവിന്ദൻ ശ്രമിക്കുന്നത്.

പത്മകുമാറിന്റെ ഈ വെളിപ്പെടുത്തലുകൾ പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കി എന്നതിന്റെ തെളിവാണ് നാളെ നടക്കാൻ പോകുന്ന നടപടിക്രമങ്ങൾ. പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങൾ പത്മകുമാർ ഡയറിക്കുറിപ്പുകളിൽ എഴുതിവെച്ചിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് അദ്ദേഹത്തെ പുറത്താക്കാൻ സി.പി.എം ധൃതിപിടിച്ച് നീങ്ങുന്നത്. സ്വർണ്ണക്കൊള്ളക്കേസിൽ അന്ന് പത്മകുമാറിനെ സംരക്ഷിച്ച നേതൃത്വം, ഇപ്പോൾ പത്മകുമാർ സത്യം തുറന്നുപറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കാൻ നോക്കുന്നത് ഭീരുത്വമാണ്. പാർട്ടിയുടെ നയങ്ങളെ ചോദ്യം ചെയ്യുന്ന ആരെയും വെച്ചുപൊറുപ്പിക്കില്ലെന്നും സത്യം പറയുന്നവരുടെ വായടപ്പിക്കുമെന്നുമുള്ള സി.പി.എമ്മിന്റെ ഏകാധിപത്യ നിലപാടിന്റെ വ്യക്തമായ ഉദാഹരണമാണ് പത്മകുമാറിനെതിരായ ഈ വേട്ടയാടൽ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10