'ഇത് പാര്‍ട്ടിയുടെ വിപരീതബുദ്ധി; കുറച്ചുകാലം കഴിഞ്ഞാല്‍ തെറ്റ് ബോധ്യപ്പെടും'; പ്രിയദര്‍ശിനി' പദ്ധതി സിപിഎം ബഹിഷ്കരിക്കുന്നതിനെതിരെ ആഞ്ഞടിച്ച് മന്ത്രി സി.പി ജോണ്‍
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ ജനക്ഷേമ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം വിട്ടുനിൽക്കുന്നതിനെതിരെ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ രംഗത്ത്. വിനാശകാലേ വിപരീതബുദ്ധി എന്നായിരുന്നു സിപിഎമ്മിന്റെ ഈ ബഹിഷ്കരണ നീക്കത്തോടുള്ള മന്ത്രിയുടെ ആദ്യ പ്രതികരണം. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുന്ന ഇത്തരം വലിയൊരു പദ്ധതിയെ രാഷ്ട്രീയ കാരണങ്ങളാൽ ബഹിഷ്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന ഈ ബഹിഷ്കരണ തീരുമാനം അടിയന്തരമായി തിരുത്താൻ തയ്യാറാകണമെന്ന് മന്ത്രി സി.പി ജോൺ ആവശ്യപ്പെട്ടു. ഇപ്പോൾ എതിർപ്പുകളുമായി മുന്നോട്ട് പോകുന്നവർക്ക് കുറച്ചു കാലം കഴിയുമ്പോൾ തങ്ങൾക്ക് പറ്റിയ തെറ്റ് ബോധ്യപ്പെടുമെന്നും, ഒടുവിൽ അവർ തന്നെ ഇത് തിരുത്തുമെന്നാണ് താൻ കരുതുന്നതെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. രാഷ്ട്രീയ വിയോജിപ്പുകൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന സൂചനയും മന്ത്രി നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.