'പൊലീസിനെ വെല്ലുവിളിക്കുന്നത് സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യം, ഒരു ആയങ്കിയല്ല, ഇനി മറ്റൊരു ആയങ്കിയും ഉണ്ടാകരുത്'; ശക്തമായ മുന്നറിയിപ്പുമായി എ.ഡി.ജി.പി പി. വിജയൻ
കണ്ണൂർ: പൊലീസിനെ വെല്ലുവിളിച്ചുള്ള അർജുൻ ആയങ്കിയുടെ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എ.ഡി.ജി.പി പി. വിജയൻ. ആയങ്കിക്ക് ലഭിച്ച ഹീറോ പരിവേഷം വെറുമൊരു താൽക്കാലിക ഷോ മാത്രമാണെന്നും, ചെയ്ത കുറ്റങ്ങൾക്ക് നിയമപ്രകാരമുള്ള അർഹമായ ശിക്ഷ തന്നെ ഇയാൾക്ക് ലഭിക്കുമെന്നും എ.ഡി.ജി.പി വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.
ജാമ്യാപേക്ഷ സമർപ്പിക്കുന്ന ഘട്ടങ്ങളിൽ സാധാരണയായി കോടതിയുടെ നടപടികൾ കണ്ടശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടക്കാറുള്ളത്. ആയങ്കിയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. പൊലീസിനെ വെല്ലുവിളിക്കുന്നത് യഥാർത്ഥത്തിൽ സമൂഹത്തെ തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സോഷ്യൽ മീഡിയയിലൂടെ പൊലീസിനെ അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന കമന്റുകൾ ഇടുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പി. വിജയൻ മുന്നറിയിപ്പ് നൽകി.
ആയങ്കിയെ വെടിവെക്കാൻ പൊലീസ് യാതൊരു ഉത്തരവും നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ എ.ഡി.ജി.പി, "ഒരു ആയങ്കിയല്ല, ഇനി മറ്റൊരു ആയങ്കിയും ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്" എന്നും കൂട്ടിച്ചേർത്തു. പൊലീസിനെ പരസ്യമായി വെല്ലുവിളിക്കാൻ ആരെയും അനുവദിക്കരുതെന്ന കൃത്യമായ നിലപാടാണ് ആഭ്യന്തരമന്ത്രിയും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.