Logo
Sat, Aug 01, 2026 • 07:40 PM
LIVE TV
Watch

No business videos available

No Middle East videos available

അപ്പ മുഖ്യമന്ത്രിയായത് വലിയ ഉത്തരവാദിത്തം; ചരിത്രപരമായ മാറ്റമാണ് തമിഴ്നാട്ടിൽ സംഭവിച്ചത്”: ജേസൺ സഞ്ജയ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 01, 2026
1 min read
SHARE:
SAVE: Login to save

അപ്പ മുഖ്യമന്ത്രിയായത് വലിയ ഉത്തരവാദിത്തം; ചരിത്രപരമായ മാറ്റമാണ് തമിഴ്നാട്ടിൽ സംഭവിച്ചത്”: ജേസൺ സഞ്ജയ്

തമിഴ് സൂപ്പർതാരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ്, അച്ഛന്റെ പുതിയ രാഷ്ട്രീയ പദവിയെക്കുറിച്ചും തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. വിജയ് മുഖ്യമന്ത്രിയായത് തനിക്കും സഹോദരിക്കും കുടുംബത്തിനാകെ വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നതെന്ന് സഞ്ജയ് വ്യക്തമാക്കി.

ഒരു പ്രമുഖ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജേസൺ സഞ്ജയ് തന്റെ നിലപാടുകൾ പങ്കുവച്ചത്. തമിഴ്നാട്ടിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചരിത്രപരമായ വിപ്ലവമാണെന്നും, അതിനെ മുന്നോട്ട് കൊണ്ടുപോകുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോളിവുഡ് താരം ജേസൺ സ്റ്റാഥത്തിന്റെ ഒരു സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ ഇന്ത്യയിൽ നിന്ന് ആരെ ഒപ്പം കൊണ്ടുപോകുമെന്ന ചോദ്യത്തിന്, “അപ്പ” എന്നായിരുന്നു സഞ്ജയ്‌യുടെ മറുപടി. അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും തന്റെ ആദ്യ സംവിധാന ചിത്രമായ ‘സിഗ്മ’ പുറത്തിറങ്ങുന്നതുവരെ അഭിനയരംഗത്തേക്ക് കടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടിക്കാലം മുതൽ സിനിമാ സെറ്റുകൾ പരിചിതമായിരുന്നുവെന്നും, അതിനാൽ സിനിമാ ലോകം തനിക്ക് സ്വാഭാവികമായിരുന്നുവെന്നും സഞ്ജയ് പറഞ്ഞു. എന്നാൽ ആദ്യം ആഗ്രഹിച്ചത് പൈലറ്റ് ആകാനായിരുന്നുവെന്നും പിന്നീട് ക്രിക്കറ്റിനോടും താൽപര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്ലസ് ടു പഠനകാലത്താണ് സിനിമയെ ഗൗരവമായി സമീപിക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു.

കഥ പറയാനും ആശയങ്ങൾ എഴുതാനും ചെറുപ്പം മുതൽ ഇഷ്ടമായിരുന്ന സഞ്ജയ്, പിന്നീട് കാനഡയിൽ ഫിലിം മേക്കിങ് കോഴ്സ് പഠിച്ചു. ക്യാമറ, എഡിറ്റിങ്, സംവിധാനം തുടങ്ങിയ സിനിമയുടെ വിവിധ മേഖലകൾ അവിടെ നിന്ന് പഠിച്ചതായും അദ്ദേഹം പറഞ്ഞു.

ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ വോളന്റിയറായി പ്രവർത്തിച്ച സമയത്ത് നിരവധി ലോക സിനിമകൾ കാണാൻ അവസരം ലഭിച്ചെന്നും, അതിലൂടെ സിനിമയെ കാണുന്ന തന്റെ കാഴ്ചപ്പാട് മാറിയെന്നും സഞ്ജയ് വ്യക്തമാക്കി. ആ സമയത്താണ് നിവിൻ പോളിയുടെ **‘മൂത്തോൻ’** ചിത്രത്തിന്റെ പ്രീമിയറുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനും നടനെ പരിചയപ്പെടാനും സാധിച്ചതെന്നും അദ്ദേഹം ഓർത്തെടുത്തു.

‘സിഗ്മ’യുടെ കഥ പറയുന്നതിന് മുമ്പ് അച്ഛന്റെ സുഹൃത്തായ സഞ്ജീവിനോട് ആശയം പങ്കുവച്ചിരുന്നുവെന്നും, സ്വന്തമായി ഒരു ടീമിനെ രൂപീകരിച്ച ശേഷമാണ് നിർമ്മാതാക്കളുമായി സമീപിച്ചതെന്നും സഞ്ജയ് പറഞ്ഞു.

ചിത്രത്തിന്റെ കഥ ലൈക്ക പ്രൊഡക്ഷൻസിന് ഇഷ്ടപ്പെട്ടതായും, അവരുടെ ക്രിയേറ്റീവ് നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ തിരക്കഥ രൂപപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ലൈക്കയുടെ ആദ്യ ചിത്രം ‘കത്തി’ ആയതിനാൽ തന്നെ അവർ വലിയ പിന്തുണ നൽകിയെന്നും സഞ്ജയ് കൂട്ടിച്ചേർത്തു.

സ്വന്തമായൊരു വ്യക്തിത്വം രൂപപ്പെടുത്തുകയും സ്വന്തം പേരിൽ അറിയപ്പെടുകയും ചെയ്യുക എന്നതാണ് അച്ഛൻ വിജയ് നൽകിയ പ്രധാന ഉപദേശമെന്ന് ജേസൺ സഞ്ജയ് പറഞ്ഞു.

“എന്ത് സഹായം വേണമെങ്കിലും ചോദിക്കാം, പക്ഷേ അത് നീ സ്വയം വന്ന് പറയണം” എന്നാണ് അച്ഛൻ പറഞ്ഞിരുന്നതെന്നും, ജീവിതാനുഭവങ്ങളിലൂടെ സ്വയം മുന്നോട്ട് പോകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും സഞ്ജയ് വ്യക്തമാക്കി.

‘വേട്ടൈക്കാരൻ’ സിനിമയിൽ ഡാൻസ് ചെയ്യാൻ എത്തിയപ്പോഴുണ്ടായ അനുഭവവും അദ്ദേഹം പങ്കുവച്ചു. നിരവധി ആളുകളെ കണ്ട് ഭയന്നുപോയ താൻ അച്ഛനെ കെട്ടിപ്പിടിച്ചെന്നും, വിജയ് ആശ്വസിപ്പിച്ച ശേഷമാണ് ഡാൻസ് ചെയ്യാൻ തുടങ്ങിയതെന്നും സഞ്ജയ് പറഞ്ഞു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10