Logo
Thu, Jul 02, 2026 • 01:51 AM
LIVE TV
Watch

No business videos available

No Middle East videos available

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 01, 2026
1 min read
SHARE:
SAVE: Login to save

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട എംഎസ്സി (MSC) - അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. എന്നാൽ, ഇതിനുള്ള അനുമതി അദാനി ഗ്രൂപ്പ് ഇതുവരെ നേടിയിട്ടില്ല. ഓഹരി കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ മാധ്യമ വാർത്തകളിലൂടെയാണ് സർക്കാർ അറിഞ്ഞതെന്നും വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വൻ വികസനം ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പും ആഗോള ഷിപ്പിംഗ് ഭീമന്മാരായ എംഎസ്സിയും തമ്മിലുള്ള കൈകോർക്കൽ വരുന്നത്. എംഎസ്സിയുടെ ടെർമിനൽ വിഭാഗമായ ടിഐഎൽ (Terminal Investment Limited - TIL), 13,000 കോടി രൂപ നിക്ഷേപിച്ച് വിഴിഞ്ഞം പദ്ധതിയുടെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്. മൊത്തം 27,000 കോടി രൂപ മൂല്യമുള്ളതാണ് ഈ വൻകിട വികസന പദ്ധതി.

നിലവിൽ 16 ലക്ഷം ടിഇയു (TEU) ശേഷിയുള്ള വിഴിഞ്ഞം തുറമുഖത്തെ 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർത്തുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നായ ടിഐഎല്ലിന്, ആഗോളതലത്തിൽ നൂറിലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവർഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയുമുണ്ട്. മുന്ദ്ര, എന്നൂർ തുറമുഖങ്ങൾക്ക് ശേഷം അദാനിയും എംഎസ്സിയും തമ്മിൽ കൈകോർക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. ഈ പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10