ഓണം തൂക്കി സപ്ലൈക്കോ; ഓണം വില്പന 300 കോടി കടന്നു, വിലക്കയറ്റത്തിൽ ആശ്വാസമായി സബ്‌സിഡി ഉൽപ്പന്നങ്ങൾ, വന്‍ ജനപിന്തുണ
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തിയ വിപണി ഇടപെടലിന് വൻ ജനപിന്തുണ. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള ഓണം വിൽപ്പന 300 കോടി രൂപ കടന്നു. ഒടുവിൽ പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം 304.65 കോടി രൂപയുടെ മൊത്തം വിൽപ്പനയാണ് വിപണിയിൽ രേഖപ്പെടുത്തിയത്.
സബ്‌സിഡി ഇനത്തിൽ 109.31 കോടി രൂപയുടെയും നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് വിറ്റുവരവാണ് ഇത്തവണ വിവിധ ജില്ലകളിലെ സപ്ലൈകോ ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും അനുഭവപ്പെടുന്നത്. ഓണക്കാലത്തെ വിലകയറ്റം പിടിച്ചുനിർത്താൻ സർക്കാർ സപ്ലൈകോ വഴി ശ്രമിക്കുകയാണെന്നും എല്ലാ സബ്സിഡി സാധനങ്ങളും എല്ലാ ഔട്ട്ലെറ്റുകളിലും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
അരി, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ 13 ഇനം സബ്‌സിഡി സാധനങ്ങളാണ് ഓണത്തോടനുബന്ധിച്ച് കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാക്കിയത്. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമായത്. സപ്ലൈകോ കേന്ദ്രങ്ങളിലെ കനത്ത തിരക്ക് സർക്കാരിന്റെ വിപണി ഇടപെടലിന് ലഭിച്ച വൻ ജനസ്വീകാര്യതയുടെ വ്യക്തമായ തെളിവാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.