പേരുദോഷം മാറ്റാന്‍ സി.പി.എം: വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തില്‍ നിലപാട് കടുപ്പിക്കാനുറച്ച് പാര്‍ട്ടി
കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങളുടെ ഘട്ടത്തിൽപ്പോലും സി.പി.എമ്മും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്നാൽ, ഈ നിലപാട് പാർട്ടിക്ക് വലിയ പേരുദോഷമുണ്ടാക്കുകയും തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമാവുകയും ചെയ്തെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. വെള്ളാപ്പള്ളിയുമായി അകലം പാലിക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ പാർട്ടി ആഗ്രഹിച്ചിരുന്നെങ്കിലും അതിനൊരു അനുയോജ്യമായ അവസരം ലഭിച്ചിരുന്നില്ല.
എന്നാൽ, എ.എൻ. ഷംസീറിനെ ലീഗുകാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വെള്ളാപ്പള്ളിയുടെ പുതിയ പരാമർശം സി.പി.എം ആയുധമാക്കുകയാണ്. പിണറായി വിജയന് ഒപ്പമാണെന്ന പ്രതീതി സൃഷ്‌ടിക്കുകയും, അതേസമയം പാർട്ടിക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കുന്ന രീതിയിൽ മാറിമാറി പ്രതികരിക്കുകയും ചെയ്യുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാടുകളെ തള്ളിപ്പറയാൻ പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. വെള്ളാപ്പള്ളിയോട് പാർട്ടിക്ക് യാതൊരുവിധ മമതയുമില്ലെന്ന് അണികളെയും പൊതുജനങ്ങളെയും, ഒപ്പം വെള്ളാപ്പള്ളിയെത്തന്നെയും ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.