സർക്കാരിന്റെ ഉറച്ച ഇടപെടൽ: കോറോ ഹെൽത്തിലെ തൊഴിലാളികൾക്ക് നീതി; 5 മാസത്തെ ശമ്പളം കൂടി നല്‍കി, സര്‍ക്കാരിനോട് നന്ദി പറഞ്ഞ് തൊഴിലാളികൾ
കൊച്ചി: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് ആശ്വാസമായി കമ്പനിയുടെ നഷ്ടപരിഹാര പ്രഖ്യാപനം. തിരുവനന്തപുരത്തു വെച്ച് നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ, ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകാൻ കമ്പനി മാനേജ്‌മെന്റ് തീരുമാനിച്ചു. നേരത്തെ നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണിത്. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി നടത്തിയ അടിയന്തര ചർച്ചയിലാണ് പിരിച്ചുവിടൽ ആനുകൂല്യങ്ങൾ നൽകുന്നതിൽ അന്തിമ തീരുമാനമായത്.
മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും ചർച്ചയിൽ തീരുമാനമായിരുന്നു. അതേസമയം തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.