Logo
Wed, Aug 12, 2026 • 07:48 PM
LIVE TV
Watch

No business videos available

No Middle East videos available

"കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് ആര്? അമിത് ഷാ മറുപടി പറയണം": രാഹുൽ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2026
1 min read
SHARE:
SAVE: Login to save

"കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് ആര്? അമിത് ഷാ മറുപടി പറയണം": രാഹുൽ ഗാന്ധി

വിദ്യാർത്ഥി പ്രക്ഷോഭകർക്ക് നേരെയുണ്ടായ പോലീസ് നടപടിയെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് കൂടുതൽ രൂക്ഷമായി. വിഷയത്തിൽ ചർച്ചയാകാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫർ തള്ളിക്കളഞ്ഞ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോഗത്തിനും വെടിവെപ്പിനും ഉത്തരവിട്ടത് ആരാണെന്നതിന് സർക്കാർ നേരിട്ട് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളോട് സംസാരിക്കവെ, ആഭ്യന്തരമന്ത്രിയുടെ ഉപദേശങ്ങളിലോ ഭാവനകളിലോ തങ്ങൾക്ക് താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 20-ന് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടിയിൽ രാജ്യത്തെ യുവതലമുറയ്ക്ക് വ്യക്തമായ ഉത്തരവാദിത്തവും മറുപടിയുമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

"ആരാണ് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത്? ഏത് ഉദ്യോഗസ്ഥന്റെ ഉത്തരവിലാണ് ഒരു വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടത്? കുട്ടികളെ ലാത്തിക്കൊണ്ട് തല്ലിച്ചതക്കാൻ ആര് അനുമതി നൽകി?" രാഹുൽ ഗാന്ധി ചോദിച്ചു. ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചും പോലീസ് നടപടിയെക്കുറിച്ചും വിശദമായ ചർച്ചയ്ക്ക് തയ്യാറാണെന്നും അതിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സദ്ധനാണെന്നും അമിത് ഷാ പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ രൂക്ഷവിമർശനം.

ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ തന്നെ ഈ അതിക്രമങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അമിത് ഷാ ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി വാദിച്ചു. "നമ്മുടെ മക്കൾക്ക് നേരെ വെടിയുതിർക്കാൻ ആജ്ഞാപിച്ചത് അമിത് ഷായാണോ അതോ അല്ലയോ? അദ്ദേഹം തന്നെയാണ് ഈ ഉത്തരവ് നൽകിയതെങ്കിൽ രാജിവെക്കണം, ഇനി ഇതൊന്നും അറിയാതെയാണ് സംഭവിച്ചതെങ്കിൽ അദ്ദേഹത്തിന്റെ അപ്രാപ്തി മുൻനിർത്തി രാജിവെച്ച് പുറത്തുപോകണം," അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭയിൽ നിരന്തരം പ്രസ്താവന ആവശ്യപ്പെട്ടിട്ടും ആഭ്യന്തരമന്ത്രി സഭയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും കഴിഞ്ഞ 20 ദിവസമായി അദ്ദേഹം ഹാജരാകുന്നില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

തുടർന്ന് മാധ്യമപ്രവർത്തകർക്കെതിരെയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു. അമിത് ഷായുടെ ചർച്ചാ ഓഫറിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായ അദ്ദേഹം, പ്രതിപക്ഷത്തോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന മാധ്യമങ്ങൾ ഭരണപക്ഷത്തെ മന്ത്രിമാരോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഭയപ്പെടുകയാണെന്ന് കുറ്റപ്പെടുത്തി. "ആഭ്യന്തരമന്ത്രിക്ക് മുന്നിൽ മാധ്യമങ്ങൾ എലിയെപ്പോലെയാണ് നിൽക്കുന്നത്," എന്ന് പറഞ്ഞ അദ്ദേഹം ഭയപ്പെടാതെ ചോദ്യങ്ങൾ ചോദിക്കാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. "രാജ്യത്തെ വിദ്യാർത്ഥികൾ ഭയപ്പെടുന്നില്ല, അതിനാൽ നിങ്ങളും ഭയപ്പെടരുത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, താൻ പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അമിത് ഷാ തള്ളിക്കളഞ്ഞു. താൻ സഭയിൽ സ്ഥിരമായി ഹാജരാകുന്നുണ്ടെന്ന് പാർലമെന്റ് വളപ്പിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ച് വിശദമായ ചർച്ചയ്ക്ക് സർക്കാർ സദ്ധമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നേരത്തെ തന്നെ അറിയിച്ചിട്ടുള്ള കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആദ്യത്തെ ആവശ്യം സർക്കാർ അംഗീകരിച്ചതാണെന്നും സഭയിൽ ഉയരുന്ന ഏത് ചോദ്യത്തിനും മറുപടി നൽകാൻ താൻ സദ്ധനാണെന്ന് വ്യക്തമാക്കിയതാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10