അയോധ്യ സംഭാവനക്കൊള്ള: "നടന്നത് വന്‍ അഴിമതി; രാഷ്ട്രീയ നേതാക്കള്‍ മറുപടി പറയണം"; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻ ക്രമക്കേടും തട്ടിപ്പും നടന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനും ക്ഷേത്ര ട്രസ്റ്റിനുമെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി. നിലവിൽ നടക്കുന്ന അന്വേഷണം വെറും 'ഒളിച്ചുകളി' മാത്രമാണെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക, സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സാധാരണക്കാരായ ജീവനക്കാർക്ക് മാത്രമായി സിസിടിവി ക്യാമറകൾ ഓഫാക്കാനും കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ തട്ടിയെടുക്കാനും സാധിക്കുമോ എന്ന് അവർ ചോദ്യം ഉന്നയിച്ചു.
സത്യത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമായ ശ്രീരാമനോടും അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തോടും കാട്ടിയ ഈ കൊള്ളയും വഞ്ചനയും രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഉന്നത അധികാര കേന്ദ്രങ്ങളിലുള്ള ശക്തരായ വ്യക്തികളുടെ വ്യക്തമായ പിന്തുണയോ കൂട്ടുകൂടലോ ഇല്ലാതെ താഴേത്തട്ടിലുള്ള ജീവനക്കാർക്ക് മാത്രം ഇത്രയും വലിയൊരു സാമ്പത്തിക തട്ടിപ്പ് നടത്താൻ കഴിയില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
അന്വേഷണത്തിന്റെ പേരിൽ യഥാർത്ഥ പ്രതികളെയും ഉന്നതരെയും മൂടിവെക്കാൻ ശ്രമിക്കാതെ, വഞ്ചനയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ കുറ്റക്കാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും പ്രിയങ്ക ഗാന്ധി വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.