ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മാസം മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം.
സംസ്ഥാനത്ത് നിലവിൽ 51,11,908 പേരാണ് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവർ. ഇതിന് പുറമെ ദേശീയ സാമൂഹ്യസഹായ പദ്ധതിയുടെ ഭാഗമായി 8,46,456 പേർക്കും പെൻഷൻ ലഭിക്കും.
പെൻഷൻ വിതരണം തടസ്സമില്ലാതെ തുടരുന്നതിനായി ഒമ്പത് ശതമാനം പലിശ നിരക്കിൽ 3000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്ഷേമപദ്ധതികൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
ഇതിനൊപ്പം സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി പുതിയ വായ്പാ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകൾക്കായുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിക്ക് ‘പ്രിയദർശിനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സ്ത്രീകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മുതിർന്ന പൗരന്മാർക്കായി ‘ജീവൻധാര’ എന്ന പേരിലും വായ്പാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നോക്ക വികസന കോർപറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മുതിർന്നവരുടെ സാമ്പത്തിക സുരക്ഷയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.