Logo
Sat, Jun 27, 2026 • 07:27 PM
LIVE TV
Watch

No business videos available

No Middle East videos available

ന്യൂസിലന്‍ഡിനെതിരെ ബല്‍ജിയത്തിന് ഗോള്‍മഴ ; ഈജിപ്ത് - ഇറാന്‍ പോരാട്ടം സമനിലയില്‍; നോക്കൗട്ട് ആവേശം മുറുകുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2026
1 min read
SHARE:
SAVE: Login to save

ന്യൂസിലന്‍ഡിനെതിരെ ബല്‍ജിയത്തിന് ഗോള്‍മഴ ; ഈജിപ്ത് - ഇറാന്‍ പോരാട്ടം സമനിലയില്‍; നോക്കൗട്ട് ആവേശം മുറുകുന്നു

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജിയിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ന്യൂസീലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബൽജിയം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ജയത്തോടെ അഞ്ച് പോയിന്റുമായി ബൽജിയം ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ, ദയനീയ പരാജയം ഏറ്റുവാങ്ങിയ ന്യൂസീലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായി. ലിയാൻഡ്രോ ട്രൊസാർഡിന്റെ ഇരട്ട ഗോൾ മികവിലാണ് ബൽജിയം വമ്പൻ വിജയം ആഘോഷിച്ചത്.

മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിൽ മുന്നിട്ടുനിന്ന ബൽജിയം 27-ാം മിനിറ്റിൽ ആദ്യ ഗോൾ കണ്ടെത്തി. ക്യാപ്റ്റൻ കെവിൻ ഡിബ്രൂയ്‌നെ ബോക്സിന് പുറത്തുനിന്ന് നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച് ട്രൊസാർഡ് ക്ലോസ് റേഞ്ചിൽ നിന്ന് പന്ത് വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനിലയ്ക്കായി ന്യൂസീലൻഡ് കൌണ്ടർ അറ്റാക്കുകൾ നടത്തുന്നതിനിടെ ബൽജിയം തിരിച്ചടിച്ചു. ബോക്സിന്റെ ഇടതുവിങ്ങിൽ നിന്നും പ്രതിരോധ നിരയെ വെട്ടിച്ച് കയറി ട്രൊസാർഡ് തൊടുത്ത ക്ലിനിക്കൽ ഷോട്ട് വലയിൽ തുളച്ചുകയറിയതോടെ താരം തന്റെ ഡബിൾ തികച്ചു.

 ഡിബ്രൂയ്‌നെയും ലുക്കാക്കുവും ഫോമിലേക്ക്

ആദ്യ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയ സൂപ്പർ താരം കെവിൻ ഡിബ്രൂയ്‌നെ 66-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചറിലൂടെ ടീമിന്റെ മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ റൊമേലു ലുക്കാക്കു, കളത്തിലിറങ്ങി തന്റെ ആദ്യ ടച്ചിൽ തന്നെ ബൽജിയത്തിന്റെ നാലാം ഗോൾ കുറിച്ചു. ഇതിന് തൊട്ടുപിന്നാലെ (84-ാം മിനിറ്റിൽ) ഏലൈജാ ജസ്റ്റിലൂടെ ന്യൂസീലൻഡ് ഒരു ആശ്വാസ ഗോൾ മടക്കിയെങ്കിലും, ഇഞ്ചുറി ടൈമിൽ അലക്സ് സെയ്‌ലമേക്കേഴ്സ് കൂടി ലക്ഷ്യം കണ്ടതോടെ ബൽജിയത്തിന്റെ ആധിപത്യം പൂർണ്ണമായി (5-1).

ഈജിപ്ത് – ഇറാൻ പോരാട്ടം സമനിലയിൽ

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഈജിപ്തും ഇറാനും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ മഹ്മൂദ് സാബെറിലൂടെ ഈജിപ്ത് ലീഡെടുത്തിരുന്നു. എന്നാൽ 14-ാം മിനിറ്റിൽ റമീൻ റെസായിനിലൂടെ ഇറാൻ സമനില പിടിച്ചു.

ഈ സമനിലയോടെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാൻ ഈജിപ്തിന് അടുത്ത മത്സരത്തിൽ ഒരു സമനില മാത്രം മതിയാകും. എന്നാൽ ഇറാന് റൗണ്ട് ഓഫ് 32 ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10