മാറ്റത്തിന്റെ ഒരു മാസം: ക്ഷേമപദ്ധതികളും വിപ്ലവകരമായ തീരുമാനങ്ങളും; വി.ഡി സതീശൻ സർക്കാർ ഒരു മാസം പിന്നിടുമ്പോൾ
വി.ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുകയാണ്. വിസ്മയങ്ങളുടെ പ്രവര്‍ത്തന ചരിത്രമാണ് കാലത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. അധികാരത്തില്‍ വന്ന് ഒരുമാസത്തില്‍ നടപ്പാക്കിയ ജനപ്രിയ നടപടികള്‍ ഇവയായിരുന്നു. ആശവര്‍ക്കമാര്‍ക്ക് 3000 രൂപ വര്‍ധിപ്പിച്ചു, അങ്കണവാടി ടീച്ചര്‍മാര്‍ക്ക് 1000 രൂപയും പാചക തൊഴിലാളികള്‍ക്ക് 500രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചുകൊണ്ട് ഈ വിഭാഗത്തിലെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുകയായിരുന്നു വിഡി സര്‍ക്കാര്‍ ചെയ്തത്. ചികിത്സ പിഴവില്‍ കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിനക്ക് ജോലി നല്‍കി. കാലാവധി തീര്‍ന്ന പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടിയത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയുെട ഭാവിയാണ് നല്‍കിയത്. കാലാവധി തീരാനായ 42 പേര്‍ക്ക് എസ്ഐ നിയമനം നല്‍കിയതും വിഡി സര്‍ക്കാരിന്റെ നല്ല തീരുമാനമായി വിലയിരുത്തപ്പെടുന്നു. ആശുപത്രിയില്‍ ഉണ്ടായ അനാസ്ഥമൂലം മരിച്ച വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധന സഹായം നല്‍കിയതും എടുത്തുപറയേണ്ടതാണ്.
കാരുണ്യത്തിന്റെ കൈത്താങ്ങും നീതി ഉറപ്പാക്കലും
ചികിത്സാ പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകിയ തീരുമാനം ഏറെ പ്രശംസ പിടിച്ചുപറ്റി. കാലാവധി കഴിഞ്ഞ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടി നൽകിയതിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് സർക്കാർ പ്രത്യാശ നൽകിയത്. കാലാവധി തീരാനായ 42 പേർക്ക് എസ്.ഐമാരായി നിയമനം നൽകിയതും വേറിട്ട തീരുമാനമായി. ആശുപത്രിയിലെ അനാസ്ഥ മൂലം മരണപ്പെട്ട സാധാരണക്കാരനായ വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതും സർക്കാരിന്റെ ജനപക്ഷ നിലപാടിന് തെളിവാണ്.
ക്രമസമാധാന പാലനവും പ്രത്യേക അന്വേഷണങ്ങളും
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താൻ 'ഓപ്പറേഷൻ തൂഫാൻ' എന്ന ശക്തമായ കാമ്പെയ്നിലൂടെ സർക്കാരിന് സാധിച്ചു. നവീൻ ബാബുവിന്റെ ദൌർഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിട്ടത് ആ കുടുംബത്തോട് ചെയ്ത വലിയ നീതിയായാണ് വിലയിരുത്തപ്പെടുന്നത്. ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിച്ചതും സത്യം പുറത്തുകൊണ്ടുവരാനുള്ള സർക്കാരിന്റെ ആർജ്ജവത്തെ കാണിക്കുന്നു. കൂടാതെ എറണാകുളം മലയിടംതുരുത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ഈ ഒരു മാസത്തിനിടെ സർക്കാരിനായി.
ലാളിത്യവും ചെലവുചുരുക്കലും
അനാവശ്യ സുരക്ഷാ ഭാരങ്ങളും അകമ്പടി വാഹനങ്ങളുമില്ലാത്ത മുഖ്യമന്ത്രിയുടെ ലാളിത്യം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. വെറും രണ്ട് വാഹനങ്ങളുടെ അകമ്പടിയോടെ മാത്രം സഞ്ചരിക്കുന്ന മുഖ്യമന്ത്രി, മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വേണ്ടെന്ന കടുത്ത നിലപാടും സ്വീകരിച്ചു. പഴയ വാഹനങ്ങൾ മതിയെന്ന തീരുമാനത്തിലൂടെ വലിയ രീതിയിലുള്ള ചെലവുചുരുക്കലിനാണ് സർക്കാർ തുടക്കമിട്ടത്. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചതും വലിയ ആശ്വാസമായി. എല്ലാ ബുധനാഴ്ചകളിലും മന്ത്രിസഭാ യോഗത്തിന് ശേഷം യു.ഡി.എഫ് സർക്കാരുകളുടെ കാലത്തുണ്ടായിരുന്നതുപോലെ, തീരുമാനങ്ങൾ മുഖ്യമന്ത്രി തന്നെ നേരിട്ട് മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്ന രീതി പുനരാവിഷ്കരിച്ചതും സർക്കാരിന്റെ സുതാര്യത വർദ്ധിപ്പിച്ചു.
കെഎസ്ആർടിസിയിൽ വിപ്ലവവും നാളത്തെ ചരിത്ര ബജറ്റും
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൌജന്യ യാത്ര അനുവദിച്ച് കൊണ്ട് വിപ്ലവകരമായ മാറ്റമാണ് ഒരു മാസത്തിനുള്ളിൽ വി.ഡി സർക്കാർ കൊണ്ടുവന്നത്. ഒരു മാസത്തെ ജനപ്രിയ ഭരണം പൂർത്തിയാക്കി ജൂൺ 19 ലേക്ക് കടക്കുമ്പോൾ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് മറ്റൊരു ചരിത്ര മുഹൂർത്തത്തിനാണ്. മുൻപ് മന്ത്രിയായിട്ടില്ലാത്ത ഒരാൾ നേരിട്ട് മുഖ്യമന്ത്രിയാവുകയും, ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ തന്നെ നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. പുതുമകളും വിസ്മയങ്ങളും നിറഞ്ഞ ഒന്നായിരിക്കും ഈ ബജറ്റെന്നാണ് സാമ്പത്തിക ലോകം വിലയിരുത്തുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.