ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം; കെട്ടിടത്തിൽനിന്ന് ചാടി വിദ്യാർഥികൾ, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ലക്നൗ: ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിലെ കോച്ചിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ നാല് പേർ മരിച്ചു. ലക്നൗവിലെ അലിഗഞ്ച് പ്രദേശത്ത് കോച്ചിങ് സെന്ററും ഗെയിമിങ് സെന്ററും ഒരുമിച്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളിൽ നിന്ന് ആറുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. പുക ഉയർന്നതിനെ തുടർന്ന് നിരവധി പേർ ഇനിയും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിനുള്ളിലേക്ക് തീ പൂർണ്ണമായും പടർന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ കുടുങ്ങിയ പലരും ജനാലകൾ വഴി താഴേക്ക് ചാടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിലവിൽ എത്രപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു എന്നതിൽ കൃത്യമായ വ്യക്തത വന്നിട്ടില്ല.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.